Saturday, November 27, 2010

തട്ടിപ്പിനു വഴിവച്ചത് ബാങ്കിങ് മേഖലയിലെ സുതാര്യതയില്ലായ്മ

ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന സുതാര്യതയില്ലായ്മയാണ് ഭവനവായ്പ കുംഭകോണം അടക്കമുള്ള അഴിമതികള്‍ക്ക് വഴിയൊരുക്കുന്നത്. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്തി ബാങ്കുകളുടെ സാമ്പത്തികനടപടികള്‍ സുതാര്യമായി പരിശോധിക്കാന്‍ അവസരമൊരുക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ദീര്‍ഘനാളായി ആവശ്യമുയര്‍ത്തുന്നതാണ്. എന്നാല്‍, ഇതിന് വിപരീതമായി ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ രഹസ്യസ്വഭാവമുള്ളതും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതുമാക്കണം എന്ന രഘുരാമന്‍ രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന്റെ വിശദാംശം പരിശോധിക്കപ്പെട്ടാല്‍ ഇപ്പോള്‍ വെളിപ്പെട്ടതുപോലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. നവഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി രാഷ്ട്രീയനേതൃത്വമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയതെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ കെ രമേഷ് പറഞ്ഞു.

സ്പെക്ട്രം കുംഭകോണം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നതുപോലെ ബാങ്കുകളിലെ അഴിമതിസാധ്യത സംബന്ധിച്ച് ബാങ്ക് ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കിങ് രഹസ്യം എന്നപേരില്‍ ഒട്ടേറെ കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ കഴിയും. അഴിമതിക്കുള്ള പഴുതുകള്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ വഴികള്‍ തുറന്നിടാനാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ നിയോഗിച്ച രഘുരാമന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന സുതാര്യതയില്ലായ്മയാണ് ഭവനവായ്പ കുംഭകോണം അടക്കമുള്ള അഴിമതികള്‍ക്ക് വഴിയൊരുക്കുന്നത്. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്തി ബാങ്കുകളുടെ സാമ്പത്തികനടപടികള്‍ സുതാര്യമായി പരിശോധിക്കാന്‍ അവസരമൊരുക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ദീര്‍ഘനാളായി ആവശ്യമുയര്‍ത്തുന്നതാണ്. എന്നാല്‍, ഇതിന് വിപരീതമായി ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ രഹസ്യസ്വഭാവമുള്ളതും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതുമാക്കണം എന്ന രഘുരാമന്‍ രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന്റെ വിശദാംശം പരിശോധിക്കപ്പെട്ടാല്‍ ഇപ്പോള്‍ വെളിപ്പെട്ടതുപോലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. നവഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി രാഷ്ട്രീയനേതൃത്വമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയതെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ കെ രമേഷ് പറഞ്ഞു.