Sunday, February 6, 2011

ഈജിപ്തിലെ കലഹത്തിന് ചരിത്രം സാക്ഷിയാകുന്നു

അമേരിക്കയുടെ രക്ഷാകവചത്തിന് പോലും രക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ ഈജിപ്തിലെ ഭരണാധികാരി ഹോസ്‌നി മുബാറക്കിന്റെ വിധി അപകടത്തിലായിരിക്കുന്നു. പുരാതന നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത് ആഭ്യന്തര കലാപത്തിന്റെ നടുവിലാണ്. ഈ സാഹചര്യത്തില്‍ നാല്‍പ്പത് നൂറ്റാണ്ടിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ഈജിപ്ത് അതില്‍ നിന്നും വഴുതി കാടത്തത്തിന്റെ കണ്ണുകളോടെ മന്യഷ്യരാശിയെ തുറിച്ച് നോക്കുന്നു. വിപ്ലവം സൃഷ്ടിക്കുന്ന ഉന്മേഷത്തിന്റെ ഉദാത്ത നിമിഷങ്ങളില്‍ നാഗരികതയുടെ അസാധാരണ മുഖങ്ങള്‍ കാണാന്‍ കഴിയുമെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വീക്ഷണം ഈ അവസരത്തില്‍ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം എത്ര സത്യമെന്ന് ഇപ്പോഴുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കോളനിവാഴ്ചയുടെ നുകത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന പാദത്തില്‍ മഹാത്മാഗാന്ധിയുടെ പിന്‍തുണയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്തില്‍ ഈജിപ്തിലെ എക്കാലത്തേയും മഹാനായ ഭരണാധികാരിയായ അബ്ദുള്‍ നാസര്‍, ആഫ്രിക്കന്‍ നേതാക്കളായ കോമേ ക്രൂമ, അഹമ്മദ് ഷെയ്ഖ് ടോറെ, സ്വതന്ത്ര ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റായ സുകാര്‍നോ എന്നിവര്‍ ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചു. അമേരിക്കയുടെ പൂര്‍ണ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലീഷ്. ഫ്രഞ്ച്, ബെല്‍ജിയന്‍ കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ ഈജിപ്ത്, അള്‍ജീരിയ, സിറിയ, ലെബനന്‍, പലസ്തീന്‍, പശ്ചിമ സഹാറ, കോംഗോ, അംഗോള, മൊസാംബിക് തുടങ്ങിയ രാഷ്ട്രങ്ങള്‍ വിപ്ലവം തുടങ്ങിയ ഘട്ടമായിരുന്നൂ അത്. ഈ രാജ്യങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് യു എസ് എസ് ആര്‍, ചൈന എന്നീ ലോക ശക്തികളുടെ സഹായവും ലഭിച്ചിരുന്നു. വിപ്ലവത്തിന് ശേഷം ക്യൂബയും ചേരിചേരാ പ്രസ്ഥാനത്തില്‍ ഇടംനേടി.

ഇതിനിടെ സൂയസ് കനാല്‍ ദേശീയവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് 1956 ല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ ശക്തികള്‍ ഈജിപ്തിനെ ആക്രമിച്ചു. എന്നാല്‍ സ്ട്രാറ്റജിക് മിസൈലുകള്‍ പ്രയോഗിക്കുമെന്ന റഷ്യയുടെ അഭിപ്രായത്തെ തുടര്‍ന്ന് ഈജിപ്തിനെതിരായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യശക്തികള്‍ തയ്യാറായി. 1970 സെപ്റ്റംബര്‍ 28ന് അബ്ദുള്‍ നാസര്‍മരിച്ചു. ഇത് ഈജ്പ്തിന്റെ പിന്നോട്ട് പോക്കിന് കാരണമായി. എന്നാല്‍ അറബ് രാജ്യങ്ങള്‍ക്കതിരെയുള്ള ഗൂഢാലോചനകള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ഇനിയും തയ്യാറായിട്ടില്ല. അറബ് രാജ്യങ്ങളിലെ എണ്ണ നിക്ഷേപത്തിന്റെ കുത്തക ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഗൂഢാലോചന തുടരുന്നു.

ഇനി ഈജിപ്തിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പരിശോധിക്കാം

ജനുവരി 28: (ഡി പി എ)

സര്‍ക്കാര്‍ പുറപ്പെടുവിച്ച നിരോധാനാജ്ഞ ലംഘിച്ച് ഈജിപ്തിലെ പതിനായരക്കണക്കിന് ജനങ്ങള്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെതിരെയുള്ള പ്രതിഷേധവുമായി തെരുവിലറങ്ങി. പ്രതിഷേധക്കാര്‍ മുബാറക്കിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ കേന്ദ്രങ്ങളും അഗ്നിക്കിരയാക്കി. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരേ കല്ലെറിഞ്ഞു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഈജിപ്തിലെ സാഹചര്യങ്ങള്‍ മനസിലാക്കി അറിയിക്കാന്‍ നയതന്ത്ര വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായം ഈജിപ്തിന് നല്‍കുമെന്ന് വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റോയിറ്റേഴ്‌സ്

ഈജിപ്റ്റില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഹോസ്‌നി മുബാറക് അറിയിച്ചു. കെയ്‌റോ ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ കവചിത വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള സായുധ പൊലീസിനെ വിന്യസിച്ചു. ഇതിനിടെ കെയ്‌റോ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയന്ത്രിക്കാനാണ് കെയ്‌റോയിലും മറ്റ് നഗരങ്ങളിലും സായുധസേനയെ വിന്യസിച്ചത്. ഏറ്റുമുട്ടലുകളില്‍ 410 സമരക്കാര്‍ക്ക് മുറിവേറ്റതായി മെഡിക്കല്‍ വാര്‍ത്തകള്‍ വ്യക്തമാക്കി. ഇതിനിടെ രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ വാര്‍ത്തകള്‍ പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ അമേരിക്ക കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. അമേരിക്കയുടെ കൂട്ടാളിയായ ഹോസ്‌നി മുബാറക്കിനെതിരായുള്ള പ്രതിഷേധം അമേരിക്കയ്ക്ക് സഹിക്കാന്‍ കഴിയില്ല. പലഘട്ടങ്ങളിലും സൈനിക സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അമേരിക്ക മുബാറക്കിന് നല്‍കിയിട്ടുണ്ട്.

ഈയിടെ ജോര്‍ദ്ദാന്‍ പ്രധാനമന്ത്രി സമീര്‍ റിഫായിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച്ച നിസ്‌കാരത്തിന് ശേഷം തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്ത് രാഷ്ടീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇപ്പോഴുണ്ടായ ആഗോള ആത്മഹത്യ എന്ന പ്രതിഭാസം സൃഷ്ടിച്ച സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്വിറ്റ്‌സ്ര്‍ലണ്ടില്‍ അറബ് നേതാക്കള്‍ യോഗം ചേര്‍ന്നു. ഇപ്പോഴുള്ള വളര്‍ച്ചാ മാതൃകയുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്ന് ദേവൂസ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള സാമ്പത്തിക വളര്‍ച്ചാ മാതൃക പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മാതൃക ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇപ്പോഴുള്ള വികസനങ്ങള്‍ ആഗോള ആത്മഹത്യയാണെന്നും ഇത് പരിഹരിക്കുന്നതിന് വിപ്ലവാത്മകമായ ചിന്തയും പ്രവൃത്തിയും ആവശ്യമാണെന്നും ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെടുകയും ചെയ്തു. പ്രകൃതി വിഭവ സ്രോതസുകള്‍ ഇല്ലാതാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈ സന്ദര്‍ഭത്തില്‍ ആഗോള സുസ്ഥിര വികസനം എങ്ങനെയാകണം എന്നകാര്യം പുനര്‍ നിര്‍വചിക്കണമെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിംസബോധന ചെയ്യുന്നതിനിടെ ബാന്‍കി മൂണ്‍ വ്യക്തമാക്കി.

ജനുവരി29 ( അസോസിയേറ്റഡ് പ്രസ്)

അസാധ്യമായ കാര്യങ്ങള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ശ്രമിക്കുന്നത്. ഹോസ്‌നി മുബാറക്ക് എന്ന സ്വേച്ഛാധിപത്യ നേതാവിനെതിരെ ഈജ്പ്തില്‍ ഉയരുന്ന ജനരോഷം അതിന്റെ പാരമ്യത്തിലാണ്. മൂബാറക്കിനും അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കും എല്ലാ വിധ സഹായങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഹോസ്‌നി മുബാറക്കിന്റെ ഭരണത്തില്‍ മനംമടുത്ത ഈജിപ്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ ഇന്നലത്തെ ഒബാമയുടെ നാല് മിനിട്ട് നീണ്ട പ്രസംഗത്തിന് കഴിഞ്ഞില്ല. മുബാറക്കിന്റെ പ്രസ്താവനകളെ ന്യായീകരിക്കാന്‍ ഒബാമ തുനിഞ്ഞതുമില്ല. ഒബാമയുടെ വാക്കുകള്‍ ശക്തമായിരുന്നെങ്കിലും അത് ഹിലാരി ക്ലിന്റനും വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്‌സും എഴുതി തയ്യാറാക്കിയ വാക്കുകളായിരുന്നു. ഒബാമ ഭരണകൂടത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് മുബാറക്കിനെ പുറത്താക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അഭിപ്രായപ്പെട്ടു. ഒരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളറാണ് ഈജിപ്തിന് സൈനിക സഹായമായി അമേരിക്ക നല്‍കുന്നത്. ഈ സ്വാധീനവും മുബാറക്കിനെ പുറത്താക്കാന്‍ ഉപയോഗിക്കണമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.

ആസന്നമായ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതില്‍ മാത്രമാണ് തനിക്ക് മുബോറക്കിനോട് വിഷമമുള്ളതെന്നും മറ്റെല്ലാകാര്യങ്ങളിലും മുബാറക്കിന് ഒപ്പമാണ് താനെന്നും ഒബാമ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഒബാമയുടെ നിലപാട് യാഥാര്‍ഥ്യത്തിന് നിരക്കുന്നത് അല്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തിയത്. ഇത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ റേഡിയോവിലൂടെ നടത്തിയ അഭിപ്രായപ്രകടനം അടിവരയിടുന്നു. താന്‍ ഒരിക്കലും ഹോസ്‌നി മുബാറക്കിനെ സ്വേച്ഛാധിപതി എന്ന് വിളിക്കില്ല അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഒബാമ സര്‍ക്കാര്‍ ഈജിപ്തിലെ മുബാറക്ക് സര്‍ക്കാരിന് നല്‍കുന്ന എല്ലാ സഹായങ്ങളും അവസാനിപ്പിക്കണമെന്നാണ് വിവിധ ലോകരാജ്യങ്ങള്‍, പ്രത്യേകിച്ചും അറബ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിനിടെ ഈജിപ്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്ന രീതിയില്‍ മുബാറക്ക് പെരുമാറരുതെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ മുബാറക്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈജ്പ്തിന്റെ കാര്യത്തില്‍ രണ്ട് ദുര്‍ബലമായ നിലപാടുകള്‍ മാത്രമാണ് ഒബാമ ഭരണകൂടത്തിന് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ നിലവിലുള്ള ഭരണ സമ്പ്രദായത്തില്‍ ആഭ്യന്തര മാറ്റങ്ങള്‍ വരുത്തുക. കൂടാെത ആശാസ്യമല്ലാത്തത് ഒന്നും സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ പെരുമാറുക. ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓരോ വര്‍ഷവും സൈനിക, സിവിലിയന്‍ സഹായങ്ങളായി 1.5 ബില്യണ്‍ ഡോളറാണ് ഈജിപ്തിന് നല്‍കുന്നത്. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ ഈജിപ്തിലെ സംഭവ വികാസങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടത്തിന് കടുത്ത തലവേദനായണ് സൃഷ്ടിക്കുന്നത്.

മുബാറക്ക് പുറത്തായാല്‍ അമേരിക്കയ്ക്കും തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിനും കെയ്‌റോയില്‍ പുതുതായി അധികാരത്തിലെ മുസ്ലിം ഭരണാധികാരികളെ നേരിടേണ്ടിവരും. കൂടാതെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പാശ്ചാത്യ വിരുദ്ധ വികാരം ഉടലെടുക്കുമെന്നും ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 30 വര്‍ഷമായി അമേരിക്ക തീറ്റിപോറ്റുന്നത് കപടമായ ഒരു കുതിരയെയാണെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ യുടെ മുന്‍ മേധാവി മൈക്കേല്‍ ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഈജിപ്തിലെ ജനങ്ങള്‍ മറന്നാല്‍ ഒരു സ്വേച്ഛാധിപതിയെ പോറ്റിയതിന്റെ പാപത്തില്‍ നിന്ന് ഒഴിയാമെന്നും ഷൂഡറിനെ ഉദ്ധരിച്ച് ഫോക്‌സ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഈജിപ്തില്‍ രാഷ്ടീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് മുബാറക്ക് സ്ഥാനമൊഴിയണമെന്നുമാണ് അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈജിപ്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഫലമായാണ് ഇപ്പോഴുണ്ടായിരിക്കുന്ന സമ്മര്‍ദ്ദം. ഈജിപ്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചും ഇപ്പോഴുണ്ടായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും മുബാറക്ക് രാജിവെയ്ക്കാന്‍ തയ്യാറാകാണമെന്നാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളായ നിക്കൊളാസ് സര്‍ക്കോസി, ഏന്‍ജല മെര്‍ക്കല്‍, ഡേഡിഡ് കാമറൂണ്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ തെരുവിലിറങ്ങി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുബാറക്ക് തയ്യാറാകണമെന്ന് ഇറാനും ആവശ്യപ്പെട്ടു. ഈജിപ്തില്‍ ഇപ്പോഴുണ്ടായ അക്രമങ്ങള്‍ രാജ്യത്തിന്റെ ഭദ്രതയേയും സുരക്ഷിതത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് സൗദി ഭരണാധികാരി അബ്ദുള്ള രാജാവും വ്യക്തമാക്കിയിരിക്കുന്നു. അല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്ന പേരില്‍ വൈദേശിക നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യങ്ങള്‍ മുബാറക്കിനെ സൗദ് രാജാവ് ടെലിഫോണിലൂടെ അറിയിച്ചതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി 31

ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍മൂലം ഇസ്ലാമികരുടെ കയ്യില്‍ അധികാരം അകപ്പെടുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യഹു ഭയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആശങ്ക മറ്റ് ചില ലോക രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം പങ്കുവച്ചു. സിനായ് ഉപദ്വീപില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഈജിപ്തിനെ അനുവദിച്ച കാര്യത്തില്‍ അഭിപ്രായം പറയാന്‍ നെതാന്യഹു തയ്യാറായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ഈജിപ്തിന് അനുമതി നല്‍കിയത്. സിനായ് ഉപദ്വീപിന്റെ കാര്യത്തില്‍ 1979 ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമാധാന ഉടമ്പടി ലംഘിച്ചിതിന ്‌ശേഷം ആദ്യമായാണിത്. പാശ്ചാത്യ ശക്തികളായ അമേരിക്കയും ജര്‍മ്മനിയും അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നതായുള്ള വിമര്‍ശനം നിലനില്‍ക്കുമ്പോഴും ഈജിപ്തിനെ തള്ളിപ്പറയാന്‍ ഇവര്‍ തയ്യാറല്ല. ഈജിപ്തിനെ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇസ്രായേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ നിലച്ച സ്ഥിതിയാണ്. പലസ്തീന്‍ മേഖലയില്‍ ജൂത കോളനികള്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ നടപടിയാണ് ചര്‍ച്ചകള്‍ നിലയ്ക്കാനുള്ള കാരണം. മുബാറക്കിന്റെ ഭരണത്തെ അനുകൂലിക്കുന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നത്. മതഭ്രാന്തന്‍മാരുടെ ഭരണത്തേക്കാള്‍ മികച്ചതാണ് ജനാധിപത്യത്തിന്റെ അഭാവമെന്നാണ് ഇസ്രായേല്‍ ആഭ്യന്തര വകുപ്പ് മേധാവി സൈമണ്‍ പെറസ് പറഞ്ഞത്. ഈജിപ്തിലെ ജനങ്ങള്‍ മുബാറക്കിന്റെ ഭരണത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇസ്രയേലിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഈജിപ്തിന്റെ ഭരണ സ്ഥിരത ഇസ്രായേലിന്റെ നിലനില്‍പ്പിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ കത്തെഴുതിയത് ഈ വാദത്തെ ശരിവയ്ക്കുന്നു. മൂബാറക്കിന്റെ ഭരണം തകര്‍ന്നാല്‍ ഈജിപ്തുമായി ഇസ്രായേല്‍ 1978ല്‍ ഒപ്പിട്ട ക്യാമ്പ ഡേവിഡ് കരാറും 1979ല്‍ ഒപ്പിട്ട ഉഭയകക്ഷി കരാറും പാരജയപ്പെടും. ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയിലെ സമാധാനത്തിന്റെ കാവല്‍ക്കാരനായാണ് മുബാറക്കിനെ ഇസ്രായേല്‍ കാണുന്നത്. ഗാസാ മുനമ്പിനെ ഹമാസില്‍ നിന്നും വേര്‍തിരിക്കുന്നതിന് മുബാറക്കിന്റെ നിലപാടുകള്‍ സഹായകരമാണ്. ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ ചുവടുപിടിച്ച് ടുണീഷ്യയിലും ജോര്‍ദ്ദാനിലും സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്നു. ഈജിപ്തിനൊപ്പം ഇസ്രായേലിനെ ന്യായീകരിക്കുന്ന ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ളയക്കും ഇത് കടുത്ത ഭീഷണിയാകുമെന്നും ഇസ്രായേല്‍ ഭയപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ സുലൈമാനെ ഈജിപ്തിന്റെ വൈസ് പ്രസിഡന്റ് ആക്കാനുള്ള മുബാറക്കിന്റെ തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്യുന്നത്. ഈജിപ്റ്റില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ മുബാറക്കിന്റെ തുടര്‍ച്ചയെ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി കെയ്‌റോ ആസ്ഥാനമാക്കിയുള്ള ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. ഇന്ന് ലോകം മൂന്ന് പ്രശ്‌നങ്ങളാണ് പ്രധാനമായും നേരിടുന്നത്- ആഗോള താപനം, ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍. ഇതിനെ രൂക്ഷമാക്കുന്ന മറ്റ് അപകടങ്ങളും. യുദ്ധ കെടുതികള്‍ യാഥാര്‍ഥ്യമാണ്. ഇതിനെ നേരിടാനുള്ള ആര്‍ജ്ജവം രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുമോ? അറിയില്ല. മനുഷ്യ വര്‍ഗത്തിന്റെ വിധി ഇതുമായി ബന്ധപ്പെട്ട നിലപോടുകളെ ആസ്പദമാക്കിയാണ്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം 06 ഫെബ്രുവരി 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയുടെ രക്ഷാകവചത്തിന് പോലും രക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ ഈജിപ്തിലെ ഭരണാധികാരി ഹോസ്‌നി മുബാറക്കിന്റെ വിധി അപകടത്തിലായിരിക്കുന്നു. പുരാതന നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്ത് ആഭ്യന്തര കലാപത്തിന്റെ നടുവിലാണ്. ഈ സാഹചര്യത്തില്‍ നാല്‍പ്പത് നൂറ്റാണ്ടിന്റെ സാംസ്‌കാരിക പൈതൃകം പേറുന്ന ഈജിപ്ത് അതില്‍ നിന്നും വഴുതി കാടത്തത്തിന്റെ കണ്ണുകളോടെ മന്യഷ്യരാശിയെ തുറിച്ച് നോക്കുന്നു. വിപ്ലവം സൃഷ്ടിക്കുന്ന ഉന്മേഷത്തിന്റെ ഉദാത്ത നിമിഷങ്ങളില്‍ നാഗരികതയുടെ അസാധാരണ മുഖങ്ങള്‍ കാണാന്‍ കഴിയുമെന്ന് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വീക്ഷണം ഈ അവസരത്തില്‍ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം എത്ര സത്യമെന്ന് ഇപ്പോഴുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കോളനിവാഴ്ചയുടെ നുകത്തില്‍ നിന്നും രക്ഷനേടാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന പാദത്തില്‍ മഹാത്മാഗാന്ധിയുടെ പിന്‍തുണയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്തില്‍ ഈജിപ്തിലെ എക്കാലത്തേയും മഹാനായ ഭരണാധികാരിയായ അബ്ദുള്‍ നാസര്‍, ആഫ്രിക്കന്‍ നേതാക്കളായ കോമേ ക്രൂമ, അഹമ്മദ് ഷെയ്ഖ് ടോറെ, സ്വതന്ത്ര ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റായ സുകാര്‍നോ എന്നിവര്‍ ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ചു. അമേരിക്കയുടെ പൂര്‍ണ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇംഗ്ലീഷ്. ഫ്രഞ്ച്, ബെല്‍ജിയന്‍ കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരെ ഈജിപ്ത്, അള്‍ജീരിയ, സിറിയ, ലെബനന്‍, പലസ്തീന്‍, പശ്ചിമ സഹാറ, കോംഗോ, അംഗോള, മൊസാംബിക് തുടങ്ങിയ രാഷ്ട്രങ്ങള്‍ വിപ്ലവം തുടങ്ങിയ ഘട്ടമായിരുന്നൂ അത്. ഈ രാജ്യങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് യു എസ് എസ് ആര്‍, ചൈന എന്നീ ലോക ശക്തികളുടെ സഹായവും ലഭിച്ചിരുന്നു. വിപ്ലവത്തിന് ശേഷം ക്യൂബയും ചേരിചേരാ പ്രസ്ഥാനത്തില്‍ ഇടംനേടി.

മുക്കുവന്‍ said...

ഇതുപോലെ ഒരു പ്രക്ഷോപം ചൈനയില്‍ നടന്നപ്പോള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സഖാക്കള്‍ ജനങ്ങളെ അടിച്ചമര്‍ത്തി.. അത് ചരിത്രത്തിലുണ്ടാവോ, കുട്ടി സഖാവേ?

FILL THE LACUNA said...

There is no question about countries , whether it is Arab or Communist. Human rights violation should be stopped and democracy instate. I think similar agitations is required in China too.